പരിപാടിക്ക് അക്രമത്തിൽ പങ്കില്ലെന്ന് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ യുഎപിഎ തടവുകാരെയും ഉടൻ നിരുപാധികം വിട്ടയക്കണമെന്ന സിപിഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സോഷ്യോളജി പണ്ഡിതനും അധ്യാപകനുമായിരുന്ന അദ്ദേഹം തന്റെ ജീവിതം ആദിവാസികളുടെ ഉന്നമനത്തിനായാണ് ഉഴിഞ്ഞുവച്ചത്. നാം അറിയുന്ന അർത്ഥത്തിൽ അദ്ദേഹം ഒരു ആക്ടിവിസ്റ്റുപോലും ആയിരുന്നില്ല.
തലോജ ജയിലിലടച്ചതുമുതല്‍ കഴിഞ്ഞ എട്ട് മാസത്തിലേറെയായി തന്റെ ആരോഗ്യം വളരെ മോശമായെന്നും ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു സ്റ്റാന്‍ സ്വാമി കോടതിയില്‍ പറഞ്ഞിരുന്നു. തലോജ ജയിലിലെ ചികിത്സ തനിക്ക് വേണ്ടെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും സ്റ്റാന്‍ സ്വാമി കോടതിയോട് പറഞ്ഞിരുന്നു
പാര്‍ക്കിന്‍സണ്‍സ് രോഗബാധിതാണെന്നും വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ 20 ദിവസം വേണമെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്.
തലോജ സെന്‍ട്രല്‍ ജയിലിലാണ് സ്റ്റാൻ സ്വാമിയെ പാര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യും നേരം തന്റെ കെെവശമുണ്ടായിരുന്ന സ്ട്രോയും സിപ്പർ കപ്പും ജയിലധികൃതർ പിടിച്ചുവെച്ചുവെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എന്‍.ഐ.എ അദ്ദേഹം കളവാണ് പറയുന്നതെന്നും അവ എടുത്തിട്ടില്ലെന്നും എൻ.ഐ.എ വാദിച്ചു.
''ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ വളരെ പെട്ടെന്ന് നശിച്ചു കൊണ്ടിരിക്കുകയാണ്''- കുടുംബം കത്തില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹവുമായി കുടുംബാംഗങ്ങള്‍ സംസാരിച്ചിരുന്നു. ആരോഗ്യ സ്ഥിതിയെ കുറിച്ചാരാഞ്ഞ തങ്ങളോട് 70 വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന മാതാപിതാക്കളുടെ ശവസംസ്കാരത്തെ കുറിച്ചാണ് സംസാരിച്ചത് എന്ന് കേന്ദ്രത്തിനയച്ച കത്തില്‍ അവര്‍ ചൂണ്ടിക്കട്ടി